കൊച്ചി: ജില്ലയിലെ പ്രേത്യക വിദ്യാലയങ്ങളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപക-അനധ്യാപക ജീവനക്കാരുടെയും മാനേജ്മെൻറുകളുടെയും സംഘടനയായ സേക്രഡിെൻറ ആഭിമുഖ്യത്തിൽ 23ന് കലക്ടറേറ്റിന് മുന്നിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർഥികളോടും രക്ഷിതാക്കളോടും മാറിമാറി വരുന്ന സർക്കാറുകൾ അവഗണന കാണിക്കുന്നതിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ കലക്ടറേറ്റുകളുടെയും മുന്നിൽ സംഘടിപ്പിക്കുന്ന സംഗമത്തിെൻറ ഭാഗമായാണ് ഇവിടെയും സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ 18 നുമേൽ പ്രായമുള്ള വിദ്യാർഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനത്തിേനാ തൊഴിൽ ചെയ്യുന്നതിേനാ ഉള്ള യാതൊരു സൗകര്യവും ഇല്ലെന്നും അവർക്ക് പരിശീലനം നൽകുന്ന അധ്യാപകർക്ക് തുച്ഛമായ വേതനം മാത്രമാണ് ലഭിക്കുന്നതെന്നും സേക്രഡ് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സുശീല കുര്യച്ചൻ, അശ്വിൻ കുമാർ, എസ്. സുരേഷ് ബാബു, അബ്ദുൽ ജബ്ബാർ, സിസ്റ്റർ സി. വിനയ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.