ഭൂമി കൈയേറ്റം; ബി.ജെ.പി രാത്രി കൊടികുത്തി; പുലർച്ച മാറ്റി

പള്ളുരുത്തി: ഡി.എൽ.ബി ക്വാർട്ടേഴ്സിനുസമീപം രണ്ടേക്കറോളം ഭൂമി കൈയേറുന്നതിന് തടസ്സം നിൽക്കാതിരിക്കാൻ ബി.ജെ.പി പ്രാദേശികനേതാക്കൾ കൈക്കൂലി വാങ്ങിയതായ ആക്ഷേപം ശക്തമാകുന്നു. നാലുലക്ഷം രൂപയോളമാണ് നേതാക്കൾ കൈക്കൂലി വാങ്ങിയതെന്ന് പാർട്ടിയിലെതന്നെ ഒരുവിഭാഗം പറയുന്നു. കൈയേറ്റം നടക്കുന്നതറിഞ്ഞ് ഇതിനെതിരെ പാർട്ടി പ്രവർത്തകർ ആദ്യം കൊടികുത്തി. പേക്ഷ തുടർന്ന് ഭൂമാഫിയ നേതാക്കളെ കണ്ട് ധാരണയിലെത്തുകയായിരുന്നു. ഇതോടെ രാത്രി കുത്തിയ കൊടി നേരം വെളുക്കുംമുേമ്പ നേതാക്കൾ മാറ്റിച്ചു. ഇക്കാര്യം ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ കഴിഞ്ഞദിവസം പള്ളുരുത്തിയിലെത്തിയപ്പോൾ ഒരുവിഭാഗം പ്രവർത്തകർ ശ്രദ്ധയിൽപെടുത്തി പരാതി നൽകി. മറുവിഭാഗവും കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച് നീക്കം തുടങ്ങിയിട്ടുണ്ട്. വില്ലേജ് ഒാഫിസർ സ്റ്റേ ഓർഡർ നൽകിയിട്ടും ഗുണ്ടകളുടെ മേൽനോട്ടത്തിൽ സ്ഥലം നികത്തുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.