കൊച്ചി: സി.പി.െഎ യുമായി പരസ്യ േപാരിലേക്ക് നീങ്ങേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.െഎയുമായി ഉണ്ടായിരിക്കുന്ന തർക്കങ്ങളിൽ യോഗം മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. വിഷയത്തിൽ പരസ്യ പ്രതികരണം വേണ്ടെന്നും പ്രശ്നം സമവായത്തിൽ തീർക്കാനും വെള്ളിയാഴ്ച എറണാകുളം ലെനിൽ സെൻററിൽ ചേർന്ന യോഗത്തിൽ ധാരണയായി. വിഷയം ഇടതുമുന്നണിയിൽ ചർച്ച ചെയ്യും. സി.പി.െഎ യുമായി സമവായം വേണമെന്ന അഭിപ്രായത്തെ യോഗത്തിൽ മന്ത്രി എം.എം. മണി ശക്തമായി എതിർത്തു. തക്ക മറുപടി െകാടുക്കണെമന്നായിരുന്നു അദ്ദേഹത്തിെൻറ നിലപാട്. സി.പി.െഎ യുമായി ഇന്നത്തെ നിലയിൽ മുന്നോട്ടു പോകാനാകില്ലെന്നാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതെന്നാണ് വിവരം. ഇതിെൻറ അടിസ്ഥാനത്തിലാണ് വാർത്ത സമ്മേളനം വിളിച്ച് പാർട്ടി സെക്രട്ടറി സി.പി.െഎ ക്ക് മറുപടി നൽകിയതും പാർട്ടി പത്രത്തിൽ ലേഖനം വന്നതും. പ്രശ്നത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ പോളിറ്റ് ബ്യൂേറാ സംസ്ഥാന സെക്രേട്ടറിയറ്റിന് അനുമതി നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.