കഞ്ചാവ് വിൽപന: ബംഗാൾ സ്വദേശി അറസ്റ്റിൽ

മൂവാറ്റുപുഴ: ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിവന്ന പശ്ചിമ ബംഗാൾ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 65 ഗ്രാം കഞ്ചാവും പിടികൂടി. പേഴക്കാപ്പിള്ളി ഐരുമല ഭാഗത്തുനിന്ന് മുര്‍ഷിദാബാദ് സ്വദേശി അഹസാന്‍ അലി ഷേക്കിനെയാണ് (25) മൂവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ. അനില്‍കുമാറിെൻറ നേതൃത്വത്തില്‍ നടന്ന റെയ്ഡിൽ പിടികൂടിയത്. മൂവാറ്റുപുഴ, പേഴക്കാപ്പിള്ളി, പായിപ്ര ഭാഗങ്ങളില്‍ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണിയാൾ. നാട്ടില്‍ പോയി വരുമ്പോള്‍ ട്രെയിനിൽ കൊണ്ടുവരുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാര്‍ക്ക് വിൽക്കുകയായിരുന്നു. മുമ്പും ഇയാളെ കഞ്ചാവ് വില്‍പനക്ക് പിടികൂടിയിട്ടുണ്ട്. അന്ന് റേഡിയോക്കകത്ത്‌ സൂക്ഷിച്ചായിരുന്നു വിൽപന. സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ, പ്രിവൻറിവ് ഓഫിസര്‍മാരായ വി.ജെ. ജബ്ബാര്‍, ഇ.എ. അസീസ്‌, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.എ. യൂസഫലി, ബിനു ജേക്കബ്, കെ.കെ. രാജേഷ്‌, കൃഷ്ണകുമാര്‍, മനു ജോര്‍ജ്, കെ.ജി. അജീഷ്, ഡ്രൈവര്‍ എം.കെ. റെജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.