ബെഗുസരായ് (ബിഹാർ): കാർത്തിക പൂർണിമ ദിനത്തിൽ ഗംഗാ സ്നാനത്തിനെത്തിയവരുടെ തിക്കിലും തിരക്കിലും മൂന്നു സ്ത്രീകൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ബെഗുസരായ് ജില്ലയിലെ ഗംഗാ തീരത്തെ സിമരിയ ഘട്ടിൽ ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം. പട്നയിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് അപകട സ്ഥലം. നൂറുകണക്കിനാളുകളാണ് ഇവിടെ ഗംഗാസ്നാനത്തിന് എത്തിയത്. സിമരിയഘട്ടിനു സമീപത്തെ ഇടുങ്ങിയ തെരുവിൽ ഭക്തർ തിങ്ങിക്കൂടിയതാണ് അപകടത്തിന് കാരണമായതെന്ന് സദർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മിഥിലേഷ് കുമാർ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷം രൂപയും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.