പെരുമ്പാവൂർ: കീഴില്ലം പറമ്പിപ്പീടികയിൽ കള്ളുഷാപ്പ് ആരംഭിക്കുന്നതിനെതിരെ നാട്ടുകാർ ചേർന്ന് രൂപവത്കരിച്ച ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭം ശക്തമാകുന്നു. പെരിയാർവാലി കനാലിനോട് ചേർന്ന് അപകടമേഖലയായി പ്രഖ്യാപിച്ച പ്രദേശത്ത് ജനവാസ മേഖലയോട് ചേർന്ന് വാസയോഗ്യമായ വീട്ടിലാണ് കള്ളുഷാപ്പ് ആരംഭിക്കാൻ ഒരുങ്ങുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുട്ടികൾ സ്കൂളിൽ പോകുന്നതിന് ബസ് കാത്തുനിൽക്കുന്നത് ഇവിടെയാണ്. പ്രദേശത്ത് ഷാപ്പ് ആരംഭിച്ചാൽ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ജനകീയസമരം ഇപ്പോൾ എട്ടുദിവസം പിന്നിട്ടു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അടക്കമുള്ളവർ സമരത്തിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.