മൂവാറ്റുപുഴ: ലൈസൻസും മറ്റ് രേഖകളുമില്ലാതെ കള്ളുഷാപ്പ് പ്രവർത്തിച്ചത് അഞ്ച് വർഷം. ഒടുവിൽ അധികൃതർ അടച്ചുപൂട്ടി. ആവോലി പഞ്ചായത്തിലെ 13ാം വാർഡിൽപെട്ട മാവിൻചുവട് -നെല്ലിപിള്ളി റോഡിൽ അഞ്ചുവർഷമായി പ്രവർത്തിച്ച ഷാപ്പാണ് തിങ്കളാഴ്ച രാവിലെ പഞ്ചായത്തധികൃതർ അടച്ചുപൂട്ടിയത്. പാർപ്പിട ആവശ്യത്തിനുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഷാപ്പിന് ലൈസൻസുമില്ലായിരുന്നു. പാതയോരത്തെ മദ്യഷാപ്പുകൾക്കെതിരെ സുപ്രീംകോടതി വിധി വന്നതോടെ ഇത് അടച്ചുപൂട്ടിയിരുന്നുവെങ്കിലും അധികം താമസിക്കാതെ തുറന്നു. ഇതോടെ നാട്ടുകാർ രംഗത്തുവരുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ശനിയാഴ്ച സ്റ്റോപ് മെമ്മോ കൊടുത്ത അധികൃതർ തിങ്കളാഴ്ച രാവിലെ എത്തി അടച്ചുപൂട്ടി. ഒരു വിധ ലൈസൻസുമില്ലാതെ അധികൃതരുടെ മൂക്കിന് മുന്നിൽ അനധികൃത മദ്യശാല പ്രവർത്തിച്ചത് എങ്ങനെയെന്ന ആശ്ചര്യത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.