കൊച്ചി: സി.എ വിദ്യാർഥിനിയായ പിറവം സ്വദേശിനി മിഷേലിെൻറ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ എട്ടുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കേസിൽ അറസ്റ്റിലായ പിറവം മോളയിൽ ക്രോണിൻ അലക്സാണ്ടർ ബേബിയെയാണ് (27) എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ആജ് സുദർശൻ ക്രൈംബ്രാഞ്ചിെൻറ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ തെളിവെടുപ്പിന് ഛത്തിസ്ഗഢിലേക്കടക്കം കൊണ്ടുപോകേണ്ടതിനാലും കൂടുതൽ തെളിവ് ശേഖരിക്കാനും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കസ്റ്റഡിയിൽ വിടുന്നതിന് മുന്നോടിയായി കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറൻറിെൻറ അടിസ്ഥാനത്തിൽ പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞദിവസം പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.