ന്യൂഡൽഹി: പാകിസ്താനുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂെടയാണ് പരിഹരിക്കപ്പെടേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടു അയൽരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ സംവാദത്തിലൂടെ പരിഹരിക്കണമെന്ന യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസിെൻറ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വക്താവ് ഗോപാൽ ബഗ്ലി. പ്രധാന മന്ത്രി നരേന്ദ്ര മോദി, പാക് പ്രധാനമന്ത്രി നവാസ് ശരീഫ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഗുെട്ടറസ് ഇൗ കാര്യം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എൻ ആസ്ഥാനത്ത് ഇൗയിടെ നടത്തിയ വാർത്താസമ്മേളനത്തിൽ കശ്മീർ പ്രശ്നപരിഹാരത്തിനായി ഇന്ത്യ, പാകിസ്താൻ ചർച്ചക്ക് താൻ ശ്രമിച്ചുവരുകയാണെന്ന് ഗുെട്ടറസ് വെളിപ്പെടുത്തിയിരുന്നു. ഇതിെൻറ ഭാഗമായി മൂന്നുതവണ നവാസ് ശരീഫുമായും രണ്ടുതവണ മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.