ഇന്ത്യ-പാക് ക്രിക്കറ്റ് കളിക്കിടെ വാതുവെപ്പ്: മൂന്നുപേർ അറസ്റ്റിൽ ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും പാകിസ്താനും തമ്മിലെ കളിക്കിടെ വാതുവെപ്പിൽ ഏർപെട്ടതായി സംശയിക്കുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് കുമാർ, നിതിൻ അറോറ, നിതിൻ ഗ്രോവർ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം മധ്യ ഡൽഹിയിലെ ആലിപ്പൂർ റോഡിലുള്ള കെട്ടിടം റെയ്ഡ് ചെയ്യുകയായിരുന്നു. റെയ്ഡിൽ 12 മൊബൈൽ ഫോൺ, മൂന്ന് ലാപ്ടോപ്, ഒരു ടാബ്ലറ്റ് എന്നിവയടങ്ങുന്ന ബാഗ് കണ്ടെടുത്തു. രണ്ട് എൽ.സി.ഡി സ്ക്രീനുകളും ഒരു ഡിജിറ്റൽ വിഡിയോ റെക്കോഡറും പിടിച്ചെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരുന്നതായി ഡൽഹി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.