കൊച്ചി: കോടികൾ നഷ്ടമായാലും അദാനി ഗ്രൂപ്പിന് പാതയൊരുക്കാൻ കൊച്ചി നഗരസഭക്കുമേൽ വ്യവസായ വകുപ്പ് സമ്മർദം. സിറ്റി പാചക വാതക പദ്ധതിയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാറും യു.ഡി.എഫ് ഭരിക്കുന്ന കോർപറേഷനും തമ്മിലെ വടംവലി സംസ്ഥാന ശ്രദ്ധ നേടുംവിധം പുതിയ വഴിത്തിരിവിലേക്ക്. കൊച്ചി നഗരത്തിൽ പൂർണമായും സമീപ മുനിസിപ്പാലിറ്റികളിലുമായാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയിൽ 890 കി.മീ റോഡ് വെട്ടിമുറിച്ച് പദ്ധതിക്ക് പൈപ്പ് ലൈൻ ഇടണം. ഇതിന് പൊതുമരാമത്ത് വകുപ്പിെൻറ നിരക്ക് ഇൗടാക്കിയാൽ മതിയെന്നാണ് വ്യവസായ വകുപ്പിെൻറ സമ്മർദം. നഗരസഭ നിരക്ക് പ്രകാരമല്ലാതെ ഇൗടാക്കിയാൽ 1.78 കോടി നഷ്ടം വരും. തറവാടക വർഷത്തിൽ കിലോമീറ്ററിന് 50,000 രൂപ എന്ന തോതിൽ നാലരക്കോടി വീതം വേറെയും നഷ്ടമുണ്ടാകും. പൊതുമരാമത്ത് വകുപ്പിന് തറവാടക ഇല്ല. നഗരസഭ നിരക്ക് അനുസരിച്ചുള്ള െഡപ്പോസിറ്റ് തുകയിലും വൻ അന്തരമുണ്ട്. നഗരസഭയിൽ ഭൂരിഭാഗം സ്ഥലത്തും ബി.എം- ബി.സി റോഡാണ്. ഇത് വെട്ടിപ്പൊളിച്ചാൽ ഇതേ നിലവാരത്തിൽ പുനരുദ്ധാരണത്തിന് വൻ ചെലവുവരും. അതുകൊണ്ടാണ് നഗരസഭക്ക് പ്രത്യേക നിരക്ക്. ബി.എം- ബി.സി റോഡിന് നഗരസഭയുടെ നിരക്ക് ഒരു ചതുരശ്ര മീറ്ററിന് 5930 രൂപ വീതമാണ്. എന്നാൽ, അദാനിയിൽനിന്ന് 3686 രൂപ തോതിൽ ഇൗടാക്കിയാൽ മതിയെന്നാണ് വ്യവസായ വകുപ്പ് പറയുന്നത്. വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് അദാനിയുമായി ഉണ്ടാക്കിയ കരാർ വിവാദമായതിെൻറ പിന്നാലെയാണ് ഇവർക്കായി വ്യവസായ വകുപ്പിെൻറ സമ്മർദം പുറത്തുവരുന്നത്. പൊതുമരാമത്ത് നിരക്കേ അദാനിയിൽനിന്ന് ഇൗടാക്കാവൂ എന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. അതനുസരിച്ച് അടിയന്തരമായി നഗരസഭ അംഗീകാരം നൽകണമെന്നാണ് വ്യവസായ വകുപ്പ് ആവശ്യപ്പെട്ടത്. നഗരസഭക്ക് ഉണ്ടാകുന്ന നഷ്ടം സെക്രട്ടറി ചൂണ്ടിക്കാണിച്ചപ്പോൾ സർക്കാർ ഉത്തരവ് ഉടൻ നടപ്പാക്കണമെന്നായിരുന്നു നിർദേശം. സർക്കാർ ജോലിക്കാരിയായ നഗരസഭ സെക്രട്ടറി ഉത്തരവ് നടപ്പാക്കണമെന്നായിരുന്നത്രെ വ്യവസായ വകുപ്പ് അധികൃതർ ആജ്ഞാസ്വരത്തിൽ ആവശ്യപ്പെട്ടത്. ഇൗ സമ്മർദത്തിന് വഴങ്ങേണ്ടെന്നാണ് നഗരസഭ തീരുമാനം. വിഷയം ചർച്ച ചെയ്യാൻ അംഗീകൃത രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.