മാവേലിക്കര: തെക്കേക്കര പഞ്ചായത്തിെൻറ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടരുന്നു. പോനകം, പുത്തന്‍കുളങ്ങര, മുള്ളിക്കുളങ്ങര, വാത്തികുളം വാര്‍ഡുകളില്‍ ഡെങ്കി ലക്ഷണമുള്ള പതിനെട്ടോളം പനിബാധിതരുണ്ടെന്നാണ് ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. ഇതില്‍ പോനകം പ്രദേശത്താണ് കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ഉള്ളത്. ഇവിടെ എട്ടുപേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ പലരും മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികളില്‍ ചികിത്സയിലാണ്. വാത്തികുളം മേഖലയിലാണ് പഞ്ചായത്തില്‍ ആദ്യമായി ഡെങ്കി റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ പത്തോളം പേര്‍ക്ക് ഡെങ്കി ബാധിച്ചിരുന്നു. ഒരുമരണവും സംഭവിച്ചു. ആരോഗ്യവകുപ്പിെൻറ ഇടപെടലിലൂടെ വാത്തികുളം പ്രദേശത്ത് ഡെങ്കി പടരുന്നതിനുള്ള സാഹചര്യം കുറഞ്ഞിട്ടുണ്ട്. ആശ വര്‍ക്കർമാരുടെ സഹായത്തോടെ ഇവിടെ സോഴ്സ് റിഡക്ഷന്‍ കാമ്പയിന് നടത്തിയിരുന്നു. കൂടാതെ, വീടുവീടാന്തരം കയറിയിറങ്ങി ബോധവത്കരണ കാമ്പയിൻ നടത്തിയതും ഗുണംചെയ്തു. എന്നാല്‍, സമീപപ്രദേശമായ പോനകം, പുത്തന്‍കുളങ്ങര പ്രദേശങ്ങളിലാണ് ഇപ്പോള്‍ പനി പടരുന്നത്. പഞ്ചായത്തിെൻറ പടിഞ്ഞാറന്‍ മേഖലയോട് ചേര്‍ന്നുകിടക്കുന്ന ചെട്ടികുളങ്ങര പഞ്ചായത്തിലെ ഈരേഴ തെക്ക് പ്രദേശവും ഡെങ്കി ഭീഷണിയിലാണ്. ഇവിടെയും ഒരുമരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെക്കേക്കര പഞ്ചായത്തിെൻറ പടിഞ്ഞാറന്‍ മേഖലയില്‍ വരുംദിവസങ്ങളില്‍ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തില്‍ ബോധവത്കരണ കാമ്പയിനും സോഴ്സ് റിഡക്ഷന്‍ പദ്ധതിയും നടപ്പാക്കും. ഇതിന് ആശ വര്‍ക്കര്‍മാര്‍ക്ക് നിർദേശം നല്കി. കൊതുക് കടിക്കാതിരിക്കാന്‍ ലേപനം പുരട്ടി വീടുകളില്‍ സന്ദര്‍ശനം നടത്താനാണാണ് നിർദേശം. മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് തെക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് ഷൈല ലക്ഷ്മണനും വൈസ് പ്രസിഡൻറ് ടി. വിശ്വനാഥനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.