എടവനക്കാട്: അധികൃതരുടെ അനാസ്ഥമൂലം വെയിലും മഴയുമേറ്റ് രണ്ടുമാസമായി കടവിൽക്കിടന്ന മുനമ്പം-അഴീക്കോട് ജങ്കാർ അറ്റകുറ്റപ്പണിക്ക് കൊച്ചിയിലേക്ക്. വെള്ളിയാഴ്ച കടൽമാർഗം കൊച്ചി കപ്പൽശാലയിലെത്തിക്കും. അറ്റകുറ്റപ്പണിക്കുള്ള തുക മുൻകൂറായി ജില്ല പഞ്ചായത്ത് കപ്പൽശാലയിലൊടുക്കിയിരുന്നു. മാർച്ച് 31ന് ഫിറ്റ്നസ് അവസാനിച്ച ജങ്കാർ ഇതുവരെ ജെട്ടിയിൽ റിപ്പയറിങ്ങിനായി കാത്തുകിടക്കുകയായിരുന്നു. മുനമ്പം-അഴീക്കോട് ഫെറിയിൽ ഗതാഗതം നിലച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. സർവിസിനായി എത്തിച്ച ബോട്ട് എൻജിൻ തകരാറായതിനാൽ പകരം ബോട്ട് എത്തിയെങ്കിലും ഫിറ്റ്നസ് കാത്തുകിടക്കുകയാണ്. സ്കൂൾ തുറന്നതോടെ വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് ഇതുവഴിയുള്ള സഞ്ചാരം ദുഷ്കരമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.