പെരുമ്പാവൂർ: ജ്വല്ലറി ഏറ്റെടുത്ത് നടത്താമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിൽ രണ്ടാം പ്രതി പിടിയിൽ. ഒറ്റപ്പാലം ഈരത്തോടിയിൽ വീട്ടിൽ അബ്്ദുല്ലയുടെ ഭാര്യ ഫൗസിയയെയാണ് (45) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കണ്ടന്തറ പട്ടരുമഠം വീട്ടിൽ സലീമിെൻറ ഉടമസ്ഥതയിൽ പെരുമ്പാവൂർ ജ്യോതി ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന ഫവാസ് ജ്വല്ലറിയും ടെക്സ്റ്റയിൽസും കെട്ടിടവും ഏറ്റെടുത്ത് അവതാർ ജ്വല്ലറി എന്ന പേരിൽ വിപുലീകരിച്ച് ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ കരാറുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്ന് ഫവാസ് ജ്വല്ലറി ഉടമയിൽനിന്ന് ഇവർ 30 കിലോ സ്വർണം കൈപ്പറ്റിയതായും പൊലീസ് പറയുന്നു. നാളുകൾ കഴിഞ്ഞിട്ടും പുതിയ ജ്വല്ലറി തുടങ്ങുകയോ കെട്ടിടത്തിെൻറ വാടക നൽകുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഉടമ അവതാർ ജ്വല്ലറി ഉടമകൾക്കെതിരെ പരാതി നൽകിയത്. ഒന്നാം പ്രതി അബ്്ദുല്ലയെ മാസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഫൗസിയയെ കൂടുതൽ തെളിവെടുപ്പിനായി പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.