കൊച്ചി: മുൻ ഡി.ജി.പി ടി.പി. സെൻകുമാറടക്കം രണ്ടുപേരെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗങ്ങളായി നിയമിക്കുന്നത് സംബന്ധിച്ച സെലക്ഷൻ കമ്മിറ്റി ശിപാർശയിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈകോടതി. സെലക്ഷൻ കമ്മിറ്റി ശിപാർശ കേന്ദ്രസർക്കാറിന് കൈമാറിയതായി സംസ്ഥാന സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് നിർദേശം. ശിപാർശ കേന്ദ്രസർക്കാറിന് ലഭിച്ചിട്ടുണ്ടെങ്കിൽ അതിൽ സ്വീകരിച്ച നടപടിയും നിലപാടും അറിയിക്കാനാണ് അസി. സോളിസിറ്റർ ജനറലിന് നിർദേശം നൽകിയത്. കെ.എ.ടി അംഗങ്ങളുടെ രണ്ട് ഒഴിവിലേക്ക് ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിെല തെരഞ്ഞെടുപ്പുസമിതി ശിപാർശ ചെയ്ത പേരുകളടങ്ങുന്ന ഫയൽ ഗവർണറുടെ അംഗീകാരത്തോടെ ജൂൺ 29ന് കേന്ദ്രസർക്കാറിന് അയച്ചുകൊടുത്തതായി സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. സെൻകുമാറിെൻറയും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തിെൻറയും പേരാണ് പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.