കൊച്ചി: ജി.എസ്.ടിയിലേക്ക് മാറുന്നതിെൻറ മറവിൽ സോഫ്റ്റ്വെയർ കമ്പനികൾ വ്യാപാരികളെ ചൂഷണം ചെയ്യുന്നതായി പരാതി. വ്യാപാരസ്ഥാപനങ്ങളിലെ സോഫ്റ്റ്വെയറുകളിൽ ജി.എസ്.ടിക്ക് അനുസൃതമായ മാറ്റം വരുത്താൻ അമിത തുക പ്രതിഫലം ഇൗടാക്കുന്നുവെന്നാണ് ആക്ഷേപം. സോഫ്റ്റ്വെയർ നവീകരിക്കാൻ വ്യാപാരികൾ നെേട്ടാട്ടമാണ്. കമ്പനികളാകെട്ട എല്ലായിടത്തും ഒാടിയെത്താനുള്ള പെടാപ്പാടിലും. ജി.എസ്.ടിക്കനുസൃതമായി സോഫ്റ്റ്വെയറിൽ കമ്പനികൾ അടിസ്ഥാനപരമായ മാറ്റം വരുത്തിയാൽ സ്ഥാപനത്തിലെ സോഫ്റ്റ്വെയറിൽ ആവശ്യമായ ക്രമീകരണം സുഗമമാണെന്നിരിക്കെ 10,000 രൂപവരെയാണ് ഒരു വ്യാപാരിയോട് ആവശ്യെപ്പടുന്നത്. തർക്കിച്ചാൽ നഷ്ടം തങ്ങൾക്കുതന്നെയാണെന്നറിയാവുന്ന വ്യാപാരികൾ ചോദിക്കുന്ന തുക നൽകാൻ നിർബന്ധിതരാകുകയാണ്. ജി.എസ്.ടി വന്നതോടെ ചാർേട്ടഡ് അക്കൗണ്ടൻറുമാരുടെ സേവനത്തിനും വിലയേറി. അവസരം മുതലെടുത്ത് പലരും തോന്നിയ ഫീസാണ് ഇൗടാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.