കൊച്ചി: പകര്‍ച്ചവ്യാധി കൂടുന്ന സാഹചര്യത്തില്‍ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല ആലുവ ജില്ല ആശുപത്രി സന്ദര്‍ശിച്ച് സൗകര്യം വിലയിരുത്തി. നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ജില്ല അധികൃതരോട് രണ്ട് ഫാര്‍മസിസ്റ്റുകളെ രണ്ടുമാസത്തേക്ക് കരാറടിസ്ഥാനത്തില്‍ ഉടന്‍ നിയമിക്കാന്‍ നിര്‍ദേശിച്ചു. പനിയും പകര്‍ച്ചവ്യാധിയും ജില്ലയില്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം ഊര്‍ജിതമായി നടത്തുകയാണ്. ശുചീകരണത്തിനുപുറമെ ആശുപത്രികളിലെ സൗകര്യവും അദ്ദേഹം വിലയിരുത്തി. ജില്ല ആശുപത്രി പുതിയ ഒ.പി വിഭാഗമാണ് കലക്ടര്‍ സന്ദര്‍ശിച്ചത്. 150- രോഗികള്‍ കലക്ടറുടെ സന്ദര്‍ശനസമയത്ത് ഒ.പി വിഭാഗത്തിലുണ്ടായിരുന്നു. ആലുവ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനില്‍കുമാര്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജിതേഷ് എന്നിവർ കലക്ടറെ അനുഗമിച്ചു. തുടർന്ന് മെഡിക്കല്‍ സൂപ്രണ്ടിെൻറ ചേംബറില്‍ അവലോകനയോഗം നടത്തി. ആശുപത്രിയില്‍ നിർമിക്കുന്ന തിയറ്റര്‍ കോംപ്ലക്‌സ്, ബ്ലഡ് ബാങ്ക് എന്നിവക്ക് ആവശ്യമായ സൗകര്യം അധികൃതര്‍ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.