ആലുവ: ശിവരാത്രി മണപ്പുറത്തുനിന്ന് പക്ഷിനോട്ടക്കാരുടെ എട്ട് പക്ഷികളെ മൃഗപീഡനം തടയല്‍ വകുപ്പ് (സൊസൈറ്റി പ്രിവന്‍ഷ്യല്‍ ക്രൂവല്‍റ്റി അനിമല്‍സ്) ജില്ല അധികൃതര്‍ പിടികൂടി. കൂട്ടിലടച്ച മൃഗങ്ങളെ പീഡിപ്പിക്കുകയും പ്രദര്‍ശനം നടത്തുകയും ചെയ്ത് പണം സമ്പാദിക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്. എസ്.പി.സി. ഇന്‍സ്പെക്ടര്‍ ടി.എം. സജിത്തിന്‍െറയും ഓഫിസര്‍ പി.ബി. ഇക്ബാലിന്‍െറയും നേതൃത്വത്തിലായിരുന്നു പരിശോധന. ശനിയാഴ്ച വൈകീട്ടോടെ മണപ്പുറത്തത്തെിയ ഇവരെ കണ്ടതോടെ പക്ഷിയും കൂടും ഉപേക്ഷിച്ച് പക്ഷിനോട്ടക്കാര്‍ കടന്നുകളഞ്ഞു. ഒമ്പത് കൂടാണ് ആകെ ലഭിച്ചത്. എന്നാല്‍, എട്ടെണ്ണത്തില്‍ മാത്രമാണ് പക്ഷികള്‍ ഉണ്ടായിരുന്നതെന്ന് ടി.എം. സജിത് പറഞ്ഞു. പക്ഷികളെ വനംവകുപ്പ് കോടനാട് ഡിവിഷന്‍ അധികൃതര്‍ക്ക് കൈമാറി. മധ്യകേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വാര്‍ഷിക ചന്തയാണ് ശിവരാത്രിക്കാലത്ത് മണപ്പുറത്ത് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.