ആലുവ: തോട്ടുമുഖത്ത് വ്യാപാരസ്ഥാപനങ്ങളില്‍ വ്യാപകമോഷണം. മണ്ണാറത്ത് ബില്‍ഡിങ്ങിലെ എ ആന്‍ഡ് എ സ്റ്റോഴ്സില്‍നിന്ന് 40,000 രൂപ നഷ്ടമായി. കൂടാതെ, വില കൂടിയ സാധനങ്ങളും മോഷണംപോയി. രണ്ടാഴ്ച മുമ്പ് ആലുവ ഈസ്റ്റില്‍ ആള്‍ത്താമസമില്ലാത്ത ഒരുവീട്ടില്‍ മോഷണം നടന്നിരുന്നു. ഇവിടെ വ്യാപക പരിശോധന നടത്തിയ മോഷ്ടാക്കള്‍ അലമാരകളടക്കം കുത്തിത്തുറന്നിരുന്നു. മറ്റൊരു സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് 1000 രൂപയും സാധനങ്ങളും മോഷ്ടിച്ചു. നഗരത്തിലും പരിസരപ്രദേശങ്ങളിലും തുടര്‍ച്ചയായി മോഷണം നടക്കുമ്പോഴും പൊലീസ് നിഷ്ക്രിയമാണെന്ന് ആക്ഷേപമുണ്ട്. പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊലീസ് നിഷ്ക്രിയത്വം തുടര്‍ന്നാല്‍ പ്രതിഷേധം നടത്തുമെന്ന് പഞ്ചായത്ത് വികസനസ്ഥിരം സമിതി ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് സെയ്താലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.