കൊച്ചി: മഞ്ഞപ്പിത്തം പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസറുടെ അറിയിപ്പ്. ജില്ലയിലെ കിഴക്കന്‍പ്രദേശങ്ങളില്‍ ഏതാനും പേരില്‍ മഞ്ഞപ്പിത്തബാധ കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് അറിയിപ്പ്. രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍പെട്ട മഞ്ഞപ്പിത്തമാണ് ചിലരില്‍ കണ്ടെത്തിയത്. അതിനാല്‍ മുൻകരുതലുകൾ എടുക്കണം. നന്നായി തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ. ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, തട്ടുകടകള്‍, കാൻറീനുകള്‍, കാറ്ററിങ് യൂനിറ്റുകള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളവും ആഹാരസാധനങ്ങളും വളരെ ശുചിയായി കൈകാര്യം ചെയ്യണം. ഹോട്ടലുകളില്‍ തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാന്‍ കൊടുക്കാവൂ. ഒരുകാരണവശാലും തിളപ്പിച്ച വെള്ളവും പച്ചവെള്ളവും കൂട്ടിക്കലര്‍ത്തരുത്. ഭക്ഷണസാധനങ്ങള്‍ ഈച്ച കയറാത്തവിധം അടച്ചുസൂക്ഷിക്കണം. പഴകിയ ഭക്ഷണം കഴിക്കരുത്. ആഹാര സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുമ്പ് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈകഴുകണം. കക്കൂസില്‍ പോയതിനുശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. ശീതളപാനീയങ്ങള്‍ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഐസിലും വെള്ളത്തിലും രോഗാണുക്കളുടെ സാധ്യത ഏറെയായതിനാല്‍ ഇവ ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക. കിണറുകള്‍ ഉപയോഗിക്കുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ക്ലോറിനേഷന്‍ നടത്തണം. ജോലിക്ക് പോകുമ്പോഴും യാത്രകളിലും തിളപ്പിച്ചാറിയ വെള്ളം കൂടെ കരുതണം. പനി, ശരീരവേദന, ഓക്കാനം, ഛര്‍ദി, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ തൊട്ടടുെത്ത ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.