ഗുജറാത്ത് വിജയത്തിന് വോട്ടുയന്ത്രത്തിനും മാലയിടണം –ശിവസേന

മുംബൈ: ഗുജറാത്തില്‍ വിജയം ആഘോഷിക്കുന്ന ബി.ജെ.പി വോട്ടുയന്ത്രങ്ങളെ (ഇ.വി.എം) കൂടി മാലയണിയിക്കണമെന്ന് ശിവസേന മുഖപത്രം 'സാമ്ന'. പാട്ടീദാര്‍സമുദായനേതാവ് ഹാര്‍ദിക് പട്ടേലിെൻറ ആരോപണം ശരിയെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമല്ല, ഇ.വി.എമ്മുകളെയും മാലയിടണമെന്ന് സേനപത്രത്തില്‍ പറയുന്നു. വോട്ടു യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയാണ് ബി.ജെ.പി ജയിച്ചതെന്നാണ് ഹാര്‍ദിക്കി‍െൻറ ആരോപണം. ഭരണം നിലനിര്‍ത്താന്‍ അധികാരത്തിലിരിക്കുന്നവര്‍ എത്ര തരംതാഴുമെന്ന് കാട്ടിത്തന്ന തെരഞ്ഞെടുപ്പാണ് ഗുജറാത്തിലേത്. 150 സീറ്റുകളില്‍ കുറയാതെ നേടുമെന്നാണ് മോദിയും അമിത് ഷായും പറഞ്ഞത്. എന്നാല്‍, ജനം 100 പോലും തികക്കാന്‍ അനുവദിച്ചില്ല. നഗരവാസികളാണ് ബി.ജെ.പിയോട് ചായ്വ്കാട്ടിയത്. നിത്യകൂലിക്കാരും കര്‍ഷകരും കഴിയുന്ന ഗ്രാമങ്ങളിലാണ് യഥാര്‍ഥ ഇന്ത്യ. എന്നാല്‍, അവര്‍ ബി.ജെ.പിയെ തഴയുകയാണ് ചെയ്തതെന്നും 'സാമ്ന' എഴുതി. അതേസമയം, ഗുജറാത്തില്‍ മത്സരിച്ച ശിവസേനയുടെ 42 സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.