കൊച്ചി: മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് സീറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് 78 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം വാഴക്കാല സ്വദേശി ബോണി നൽകിയ പരാതിയിൽ കാക്കനാട് സ്വദേശി ജോർജ് ജോസഫിനെതിരെ എളമക്കര പൊലീസ് കേസ് എടുത്തു. 2015ലാണ് കേസിനാസ്പദമായ സംഭവം. ബോണിയുടെ മകൾക്ക് തൃശൂർ അമല മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് സീറ്റ് വാങ്ങി നൽകാമെന്നുപറഞ്ഞ് ജോർജ് ജോസഫ് രണ്ടുവർഷത്തിനിടെ പലതവണയായി 78 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. നേരിട്ടും ബാങ്ക് വഴിയുമാണ് പണം കൈമാറിയത്. മെഡിക്കൽ കോളജുമായി അടുത്ത ബന്ധമുണ്ടെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്. എന്നാൽ സീറ്റ് ലഭിച്ചില്ല. ജോർജ് ജോസഫിനെതിരെ വിശ്വാസ വഞ്ചനക്ക് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി എളമക്കര എസ്.െഎ സക്കീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.