മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. വിപണിയിൽ പത്ത് ലക്ഷം രൂപ വിലയുള്ള 225 ഗ്രാം ഹഷീഷ് പിടിച്ചെടുത്തു. ഗോവയിൽനിന്നാണ് മൊത്തവിൽപനക്കാരായ ഫോർട്ട്കൊച്ചി സ്വദേശികളായ തയ്യിൽ വീട്ടിൽ റാഫി(33), കുരിക്കുഴി വീട്ടിൽ മെഹറൂഫ് എന്ന അപ്പു (25) എന്നിവരെ മെഡിക്കൽ കോളജ് പൊലീസ് ഗോവയിൽനിന്ന് പിടികൂടിയത്. ഇതേ കേസിൽ കഴിഞ്ഞയാഴ്ച മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് മാഫിയ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സി.ഐ ബി. സന്തോഷ്, എ.എസ്.ഐ എം. രാജൻ, സീനിയർ സി.പി.ഒ കെ.ഡി. ദിനേശൻ, സി.പി.ഒമാരായ ശശിധരൻ, ശ്യാം എന്നിവരടങ്ങുന്ന അേന്വഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.