മൂവാറ്റുപുഴ: അടച്ചുപൂട്ടിയ നടുക്കര അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയിൽ ജോലിക്കെത്തിയ ഓഫിസ് ജീവനക്കാരെ സമര രംഗത്തുള്ള തൊഴിലാളികൾ തടഞ്ഞു. െപാലീസിെൻറ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ രണ്ടു ജീവനക്കാരെ മാത്രമേ ഓഫിസില്‍ പ്രവേശിപ്പിക്കാവൂ എന്നായിരുന്നു ധാരണ. ഇത് തെറ്റിച്ച് കൂടുതൽ ഓഫിസ് ജീവനക്കാര്‍ കമ്പനിയില്‍ പ്രവേശിക്കാനെത്തിയതിനെ തുടർന്നാണ് തൊഴിലാളികൾ ഇവരെ തടഞ്ഞത്. ശമ്പളകുടിശ്ശികയും ആനുകൂല്യങ്ങളും ലഭിക്കാതായതോടെ തൊഴിലാളികള്‍ പണിമുടക്ക് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നാണ് 18ന് കമ്പനി അടച്ചുപൂട്ടിയത്. കമ്പനിയിെലത്തിയ ലോഡ് തൊഴിലാളികള്‍ തടയുകയും ചെയ്തു. അടിയന്തര സാഹചര്യം പരിഗണിച്ച് തൊഴിലാളികളുടെ ശമ്പളം നല്‍കാൻ മാനേജ്മെൻറ് തീരുമാനം എടുത്തു. എന്നാൽ, ശമ്പളം കൃത്യമായി നല്‍കാതെ വരുകയും മൂന്നുമാസത്തെ ശമ്പളവും ക്ഷേമനിധി വിഹിതവും കുടിശ്ശികയാവുകയും ചെയ്തതോടെയാണ് തൊഴിലാളികള്‍ പൊതുവിഭാഗത്തിലെ ജോലികള്‍ മാത്രമേ ചെയ്യൂ എന്ന നിബന്ധനയോടെ കഴിഞ്ഞ ദിവസം പണിമുടക്ക് നോട്ടീസ് നല്‍കിയത്. ഇതേ തുടര്‍ന്ന് കമ്പനി അടച്ചിടാന്‍ മാനേജ്മെൻറ് തീരുമാനമെടുക്കുകയായിരുന്നു. തൊഴിലാളികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്ന തീരുമാനവും മാറ്റിെവച്ചു. ചര്‍ച്ച എന്ന് നടത്തുമെന്ന തൊഴിലാളികളുടെ ചോദ്യത്തിന് മാനേജ്മെൻറ് കൃത്യമായ ഉത്തരം നല്‍കുന്നില്ല. ഇതിനിടെയാണ് ധാരണ തെറ്റിച്ച് ഓഫിസ് ജീവനക്കാര്‍ തിങ്കളാഴ്ചയും കമ്പനിയില്‍ പ്രവേശിക്കാനെത്തിയത്. 19ന് രാവിലെയും കൂടുതല്‍ ജീവനക്കാര്‍ എത്തി. ഇവരെ തൊഴിലാളികള്‍ തടഞ്ഞ് തിരിച്ചയക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.