വൈപ്പിന്‍: രാത്രി കക്കൂസ് മാലിന്യം തള്ളാനെത്തിയ സംഘത്തെ ചോദ്യം ചെയ്ത യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പള്ളുരുത്തി തങ്ങള്‍ നഗര്‍ കണ്ടത്തിപ്പറമ്പില്‍ അജ്മല്‍ (28), ഇടക്കൊച്ചി പാമ്പായിമൂല മൂലങ്കണ്ണി വീട്ടില്‍ സഫറുദ്ദീന്‍ (22), സുല്‍ഫിക്കര്‍ (22), പൊക്ലാംപറമ്പില്‍ വിശ്വന്‍ (26) എന്നിവരെയാണ് ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് തെക്കന്‍മാലിപ്പുറം സ്വദേശിയായ ഷാനവാസിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. മട്ടാഞ്ചേരി ഭാഗത്തുവെച്ച് മർദിച്ച് അവശനാക്കിയശേഷം വൈപ്പിനിലേക്ക് ഓട്ടോയില്‍ കയറ്റിവിടുകയായിരുന്നു. പരിേക്കാടെ ഷാനവാസിനെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡോക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ പൊലീസ് ഇയാളുടെ മൊഴിയെടുത്തു. ഞാറക്കല്‍ എസ്.ഐ ആര്‍. രഗീഷ്‌കുമാറും സംഘവും നടത്തിയ അന്വേഷണത്തില്‍ പള്ളുരുത്തിയില്‍നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ആശുപത്രിയില്‍ കഴിയുന്ന ഷാനവാസിെൻറ മുന്നില്‍ ഹാജരാക്കി തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തില്‍ എ.എസ്.ഐ സണ്ണി, സീനിയര്‍ സി.പി.ഒ ഷഹീര്‍, റെനില്‍, സി.പി.ഒ മനോജ്, ബിജു എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.