െകാച്ചി: കൊച്ചി കപ്പൽശാലയുടെ ഒാഹരി വിൽപന തുടങ്ങി. ആദ്യ ദിവസംതന്നെ മൊത്തം 92 ശതമാനം ഒാഹരികൾക്ക് അപേക്ഷകരായി. ഇതിൽ ചെറുകിട നിക്ഷേപക ഒാഹരികൾക്ക് 150 ശതമാനം അപേക്ഷകരായി. ആകെ 3,39,84,000 ഒാഹരിയാണ് വിൽക്കുന്നത്. ഇതിൽ 8,24,000 ഒാഹരി ജീവനക്കാർക്ക് നീക്കിവെച്ചിട്ടുണ്ട്. ശേഷിക്കുന്നവയിൽ 35 ശതമാനമാണ് ചെറുകിട നിക്ഷേപകർക്കായുള്ളത്. രണ്ടുലക്ഷത്തിൽ താഴെ നിക്ഷേപം നടത്താൻ പറ്റുന്നവർക്കായാണിത്. ഇൗ വിഭാഗത്തിലാണ് 150 ശതമാനം അപേക്ഷകരായത്. 424 മുതൽ 432 രൂപയാണ് ഒരുഒാഹരിയുടെ പ്രൈസ് ബാൻഡ്. അന്തിമവില പിന്നീടേ തീരുമാനിക്കൂവെന്ന് കപ്പൽശാല വക്താവ് പറഞ്ഞു. സെബിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നടപടികൾ. ജീവനക്കാർക്ക് നീക്കിവെച്ച വിഭാഗത്തിലും ചെറുകിട നിക്ഷേപക വിഭാഗത്തിലുംപെട്ട ഒാഹരികൾക്ക് 21 രൂപ വീതം നിരക്ക് ഇളവുണ്ട്. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ നറുക്കെടുത്താണ് ഉടമകളെ കണ്ടെത്തുക. മൊത്തം 1470 കോടി രൂപയാണ് ഒാഹരി വിൽപനയിലൂടെ സമാഹരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.