കൈക്കൂലി: ഉദ്യോഗസ്ഥൻ പിടിയിലായത് രക്ഷപ്പെടുന്നതിന് തൊട്ടുമുെമ്പന്ന് സി.ബി.െഎ

കൊച്ചി: റോഡ് നിർമാണ കരാറുകാരിൽനിന്ന് ൈകക്കൂലി വാങ്ങിയ കേസിലെ പ്രതി പ്രധാൻമന്ത്രി ഗ്രാം സഡക് യോജനയുടെ ക്വാളിറ്റി മോണിറ്റർ സന്തോഷ് കുമാർ ദുബെ വലയിലായത് രക്ഷപ്പെടുന്നതിന് തൊട്ടുമുെമ്പന്ന് സി.ബി.െഎ. പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എറണാകുളം പ്രത്യേക സി.ബി.െഎ കോടതി മുമ്പാകെ സമർപ്പിച്ച എഫ്.െഎ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ 26നാണ്. കരാറുകാരിൽനിന്ന് നേടിയ കൈക്കൂലി പണവുമായി 27ന് പുലർച്ച കോയമ്പത്തൂർ വിമാനത്താവളം വഴി ഹൈദരാബാദിലേക്ക് തിരിക്കാൻ പദ്ധതിയിട്ടിരിക്കെയാണ് രഹസ്യവിവരത്തെത്തുടർന്ന് സി.ബി.െഎ സംഘം പാലക്കാെട്ടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ടുദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. പാലക്കാട് എ.ടി.എസ് റെസിഡൻസിയിലെ 107ാം നമ്പർ മുറിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സി.ബി.െഎ കൈയോടെ ഇയാളെ പിടികൂടിയത്. പിന്നീട് നടത്തിയ പരിശോധനയിൽ 2,44,930 രൂപ പിടിച്ചെടുത്തിരുന്നു. പാലക്കാെട്ട ഹോട്ടലിൽനിന്ന് തൃശൂരിൽ എത്തിയപ്പോൾ താമസിച്ചിരുന്ന ഹോട്ടലിൽനിന്നാണ് പണം പിടിച്ചെടുത്തത്. ദേശീയ ഗ്രാമീണ റോഡ് വികസന അതോറിറ്റിയുടെ കീഴിലുള്ള പ്രധാൻമന്ത്രി ഗ്രാം സഡക് യോജന പ്രകാരം ഗ്രാമീണ മേഖലകളിൽ നിർമിക്കുന്ന റോഡുകളുടെ ഗുണനിലവാരം പരിശോധിക്കലായിരുന്നു ഇയാളുടെ ജോലി. പദ്ധതിപ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിലെ ഗ്രാമീണ മേഖലകളിൽ നിർമിച്ച റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാൻ 17നാണ് ദുബെ ഡൽഹിയിൽനിന്ന് പാലക്കാെട്ടത്തിയത്. പണം നൽകിയില്ലെങ്കിൽ നിർമാണം നടത്തിയ റോഡുകൾക്ക് െചലവായ തുകയുടെ ബില്ല് പാസാക്കി നൽകില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് കരാറുകാരിൽനിന്ന് പണം കൈക്കലാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.