ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം: പ്രതി പിടിയിൽ

പെരുമ്പാവൂർ: ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പിണ്ടിമന വെറ്റിലപ്പാറ സ്വദേശി രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന തെക്കേറ്റിൽ വീട്ടിൽ മോഹൻദാസിനെയാണ് (57) കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. അകനാട് കൂട്ടുപുറം മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റമ്പലത്തിെൻറ അകെത്ത ഗണപതി കോവിലിെൻറ ഗ്രില്ലിെൻറ താഴ് കമ്പിപ്പാര ഉപയോഗിച്ച് തിക്കിപ്പൊളിച്ച് അകത്ത് പ്രവേശിച്ച പ്രതി കോവിലിലെ ഭണ്ഡാരക്കുറ്റി കുത്തിപ്പൊളിച്ച് നോട്ടുകളും നാണയങ്ങളും ഉൾെപ്പടെ 6000 രൂപയോളം അപഹരിച്ചിരുന്നു. പ്രതിക്കെതിരെ കോതമംഗലം, കോട്ടപ്പടി സ്റ്റേഷനുകളിൽ മോഷണക്കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടനാട് എസ്.ഐ ആർ. രാജേഷ്, എൽദോ, എ.എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒ റെജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.