മൂവാറ്റുപുഴ: കക്കടാശ്ശേരിയില്‍ ഹൈമാസ്റ്റ് ലൈറ്റ് തകര്‍ത്ത സംഭവത്തിലെ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന നല്‍കിയ യുവാവിന്‍െറ കൈ തല്ലി ഒടിച്ചു. പടിഞ്ഞാറേ പുന്നമറ്റം മാട്ടയില്‍ വീട്ടില്‍ ബഷറുല്‍ മുബീനിന്‍െറ(21) കൈയണ് ഒടിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് പുന്നമറ്റത്താണ് സംഭവം. ആഗസ്റ്റിലാണ് ഹൈമാസ്റ്റ് ലൈറ്റ് തകര്‍ത്തത്. ജോയ്സ് ജോര്‍ജ് എം.പിയുടെ പ്രാദേശികഫണ്ട് ഉപയോഗിച്ച് പായിപ്ര പഞ്ചായത്തിന്‍െറ അതിര്‍ത്തിപ്രദേശമായ കക്കടാശ്ശേരിയില്‍ സ്ഥാപിച്ച ലൈറ്റ് തകര്‍ത്തതിനെതിരെ പായിപ്ര പഞ്ചായത്ത് സെക്രട്ടറി മൂവാറ്റുപുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മൂവാറ്റുപുഴ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസമാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ബഷറുല്‍ മുബീനിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ ഒളിത്താവളം പൊലീസിന് പറഞ്ഞുകൊടുത്തു എന്നാരോപിച്ചാണ് കൈ തല്ലിയൊടിച്ചത്. പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാള്‍ പൊലീസ് പിടിയിലായതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.