അങ്കമാലി: ദേശീയപാതയോരങ്ങളിലെ അനിയന്ത്രിത വാഹനപാര്‍ക്കിങ് മൂലം മനുഷ്യജീവന്‍ പൊലിയുന്നത് പതിവായിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്. അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിന് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഒമ്നി വാനിടിച്ച് ഡ്രൈവര്‍ ചെങ്ങമനാട് നെടുവന്നൂര്‍ സ്വദേശി വിനോദ്കുമാര്‍ മരണപ്പെട്ടിരുന്നു. പെട്രോള്‍ ബങ്കിന് 20 മീറ്റര്‍ അടുത്തായി അലക്ഷ്യമായി പാര്‍ക്ക് ചെയ്ത ലോറിയാണ് അപകടത്തിന് വഴിയൊരുക്കിയത്. ജില്ലാ അതിര്‍ത്തിയായ കറുകുറ്റി മുതല്‍ നിരവധി പേരുടെ ജീവന്‍നഷ്ടപ്പെട്ട കരിയാട് വരെ തലങ്ങും വിലങ്ങുമാണ് റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. അശാസ്ത്രീയമായ മീഡിയന്‍ നിര്‍മാണവും സിഗ്നല്‍ സംവിധാനവും വാഹനങ്ങളുടെ അമിതവേഗവും ട്രാഫിക് ലംഘനവും അപകടങ്ങളുണ്ടാക്കുന്നത് പതിവാണെങ്കിലും പൊലീസ് കാര്യക്ഷമമായി നടപടി സ്വീകരിക്കുന്നില്ളെന്നാണ് നാട്ടുകാര്‍ക്കുള്ള ആക്ഷേപം. ദീര്‍ഘദൂര ചരക്ക് ലോറികളടക്കം ദേശീയപാതയോരം കൈയടക്കുകയാണ്. ഭക്ഷണം കഴിക്കാനും വിശ്രമിക്കുന്നതിനുമാണ് ലോറി റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പെടുന്നത് പതിവ് കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.