പറവൂരില്‍ നഗരസഭയുടെ പട്ടിപിടിത്തം തുടങ്ങി

പറവൂര്‍: തെരുവുനായ് ശല്യം രൂക്ഷമായ പറവൂരില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പട്ടിപിടിത്തം തുടങ്ങി. തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പറവൂര്‍ നഗരസഭയിലേക്ക് പട്ടിപിടിത്തക്കാരനെ നിയമിച്ചിരുന്നു. ജില്ലയില്‍ ആദ്യമായി തെരുവുനായ് പരിപാലനകേന്ദ്രം തുടങ്ങിയത് പറവൂരിലാണെങ്കിലും നായ്ക്കളെ വന്ധ്യംകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പട്ടിപിടിത്തക്കാരനെ ലഭിക്കാത്തതും നഗരസഭയില്‍ ഫണ്ടില്ലാത്തതും തെരുവുനായ് പരിപാലനം നടക്കാതെപോയി. എന്നാല്‍, പട്ടിപിടിത്തക്കാരനുള്ള വേതനം പതിനെട്ടായിരം രൂപയും അറ്റന്‍ഡര്‍, ഭക്ഷണം എന്നീ ചെലവുകളിലേക്കുമായി ഒരുലക്ഷം രൂപ നഗരസഭ മൃഗാശുപത്രിക്ക് നല്‍കിയതിനത്തെുടര്‍ന്നാണ് പട്ടിപിടിത്തം ആരംഭിച്ചത്. നേരത്തേ നായ്ക്കളെ പിടിച്ച കേസില്‍ അകപ്പെട്ട ചേന്ദമംഗലം സ്വദേശി ബേബിയെയാണ് വീണ്ടും ഇതിനായി നഗരസഭ നിയോഗിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.