ലഹരി വില്‍പന കൂടുതല്‍ വിദ്യാലയ പരിസരങ്ങളില്‍ –ഋഷിരാജ് സിങ്്

കൂത്താട്ടുകുളം: ലഹരി വില്‍പന കൂടുതലായി നടക്കുന്നത് വിദ്യാലയ പരിസരങ്ങളിലാണെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും ഇത് തെളിയിക്കുന്നതാണെന്നും കമീഷണര്‍ കൂട്ടിച്ചേര്‍ത്തു. കൂത്താട്ടുകുളം കേളി ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുലക്ഷം കിലോ പാന്‍മസാലകളാണ് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് അടുത്തകാലത്ത് പിടിച്ചെടുത്തത്. ലഹരിമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് 1500പേര്‍ ജയിലിലായി. വ്യാജ കള്ളുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരത്തോളം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വര്‍ഷംതോറും നടക്കുന്ന പതിനായിരത്തോളം ആത്മഹത്യകള്‍ക്ക് പിന്നില്‍ ലഹരിയുടെ പങ്ക് വലുതാണെന്ന് കണ്ടത്തൊനാകുമെന്നും ഋഷിരാജ് സിങ് പറഞ്ഞു. കേളി പ്രസിഡന്‍റ് സി.എന്‍. പ്രഭകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ജോര്‍ജ് നോബിള്‍ ക്ളാസെടുത്തു. ഡോ. സി.സി. മേനോന്‍, പാലക്കുഴ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി സ്കറിയ, എ.വി. മനോജ്, ലിനു മാത്യു, വി.എന്‍. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.