പെരുമ്പാവൂര്‍: ജിഷയുടെ മൃതദേഹം പെരുമ്പാവൂര്‍ നഗരസഭയുടെ ശ്മശാനത്തില്‍ രാത്രി ധിറുതിപിടിച്ച് ദഹിപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപട്ടാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍. കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായാണ് ഇങ്ങനെ പറഞ്ഞത്. സി.പി.എം നേതാക്കളായ രായമംഗലം പഞ്ചായത്ത് പ്രസിഡന്‍റ്, ആരോഗ്യ സ്റ്റാഡിങ് കമ്മിറ്റി ചെയര്‍മാന്‍, പൊലീസ് എന്നിവരുടെ ഇടപെടലാണ് ഇതിനുപിന്നിലെന്ന് ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്‍ വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി. നഗരസഭയുടെ ശ്മശാനത്തില്‍ ആറുമണിക്ക് ശേഷം മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ളെന്ന നിയമത്തിന് വിരുദ്ധമായി അനുവാദം നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.