അമ്പലപ്പുഴയിലെ തോല്‍വി; കോണ്‍ഗ്രസിന് നാണക്കേടായി പിന്നാമ്പുറ കഥകള്‍

ആലപ്പുഴ: സ്ഥാനാര്‍ഥി തങ്ങളുടെ പാര്‍ട്ടിക്കാരനല്ളെങ്കില്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അമ്പലപ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ പ്രചാരണസമയത്ത് കാണിച്ചുകൊടുത്തതിന്‍െറ കഥകള്‍ പരന്നുതുടങ്ങിയത് പാര്‍ട്ടിക്ക് നാണക്കേടാവുകയാണ്. കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന ശൈലിതന്നെയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജനതാദള്‍-യുവിന്‍െറ പ്രതിനിധി ഷെയ്ഖ് പി. ഹാരിസിനോട് ഒരുവിഭാഗം നേതാക്കള്‍ പ്രയോഗിച്ചതെന്നാണ് പ്രചരിക്കുന്നത്. സ്ഥാനാര്‍ഥിക്ക് പണമുണ്ടെങ്കില്‍ അത് എങ്ങനെ ഊറ്റിയെടുക്കാമെന്ന് ഇക്കൂട്ടര്‍ നന്നായി കാണിച്ചുകൊടുത്തുവത്രെ. മത്സരത്തില്‍ പരാജയപ്പെട്ടതല്ല, കോണ്‍ഗ്രസിലെ ചിലര്‍ തന്നോട് കാണിച്ച വഞ്ചനയാണ് വേദനിപ്പിച്ചതെന്ന് ഷെയ്ഖ് പി. ഹാരിസ് അടുപ്പമുള്ളവരോട് പറഞ്ഞപ്പോള്‍ അത് കേട്ടുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മറിച്ചൊന്നും പറയാനില്ലാത്ത അവസ്ഥയായിരുന്നത്രെ. സ്ഥാനാര്‍ഥിയുടെ പെട്ടിയില്‍ പണമുണ്ടെന്ന് മനസ്സിലായപ്പോള്‍ ഓരോദിവസവും പല പേരുംപറഞ്ഞ് അത് സ്വന്തം പോക്കറ്റിലാക്കുകയായിരുന്നുവത്രെ പല നേതാക്കളും. തോറ്റത് ഷെയ്ഖ് പി. ഹാരിസാണെങ്കില്‍ രണ്ടരമാസത്തോളം നടന്ന പ്രചാരണത്തിലൂടെ പണക്കാരായ പലരും ഇവിടെയുണ്ട്. ഇക്കൂട്ടര്‍ സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന് അറിഞ്ഞപ്പോള്‍ എവിടെയൊക്കെയോ ഒളിച്ചിരിപ്പായി. അവരെ ഇപ്പോള്‍ മഷിയിട്ടുനോക്കിയാലും കാണാനില്ല. ഇക്കൂട്ടരുടെ ‘വീരകഥകളാ’ണ് ഇപ്പോള്‍ നഗരത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ചുമതലയുള്ള ഡി.സി.സി ഭാരവാഹിക്ക് ചെലവിന് കൊടുത്തിരുന്നത് 3000 രൂപയാണെങ്കില്‍ അമ്പലപ്പുഴയില്‍ അത് പല ഘട്ടങ്ങളിലായി 25,000 രൂപയായി ഉയര്‍ന്നു. 5000 രൂപവീതം പലതവണയായാണ് സ്ഥാനാര്‍ഥിയുടെ കൈയില്‍നിന്ന് ഇക്കൂട്ടര്‍ ചെലവിനത്തില്‍ വാങ്ങിയത്. കണക്ക് ചോദിച്ചാല്‍ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് ചെറിയ ഭീഷണിസ്വരത്തില്‍ സംസാരിച്ച് മടക്കും. ഒരു ഡി.സി.സി ഭാരവാഹി ചെയ്തത് കുറച്ച് കൂടുതലായിപ്പോയെന്ന് കഥ പ്രചരിക്കുന്നുണ്ട്. ഊണുകഴിഞ്ഞ് ഉറങ്ങുന്ന ശീലമുള്ളയാളാണ്. നല്ല ചൂടുള്ള സമയത്ത് ഇദ്ദേഹം വീട്ടില്‍ ചെന്നപ്പോള്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. അപ്പോള്‍ കണ്ടത്തെിയ ഉപാധി, സ്ഥാനാര്‍ഥി പ്രചാരണത്തിന് നല്‍കിയ എ.സി കാറില്‍ ഉച്ചമയക്കം നടത്തുകയെന്നതായിരുന്നു. ഏതാണ്ട് രണ്ടുമണിക്കൂറിലധികം കാര്‍ സ്റ്റാര്‍ട്ടാക്കിയിട്ട് എ.സി പ്രവര്‍ത്തിപ്പിച്ച് നേതാവ് സസുഖം മയങ്ങി. പ്രചാരണത്തിന് നേതൃത്വം നല്‍കുന്നെന്ന് പറയപ്പെട്ട കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും ഇഷ്ടപ്പെട്ട ആഹാരം റിസോര്‍ട്ട് വഴിയായിരുന്നു. സാധാരണ ആഹാരം കഴിച്ചിരുന്നവര്‍ ഉച്ചയൂണ് ഗംഭീരമാക്കിയ ദിനങ്ങളായിരുന്നു കഴിഞ്ഞത്. വിവിധയിനം മത്സ്യ-മാംസാദികള്‍ ഉള്‍പ്പെട്ട ഊണ്. അത് ലഭിച്ചില്ളെങ്കില്‍ പലരും തങ്ങളുടെ അസ്വാരസ്യം സ്ഥാനാര്‍ഥിയുടെ മുഖത്തുനോക്കി പ്രകടിപ്പിക്കും. ഓരോ വാര്‍ഡിലും കുടുംബയോഗങ്ങള്‍ വിളിക്കാനും നന്നായി പണം ചെലവഴിക്കേണ്ടി വന്നു. പക്ഷേ കുടുംബയോഗങ്ങള്‍ പേരിനുമാത്രമെ നടന്നുള്ളൂ. നടക്കാത്ത യോഗങ്ങള്‍ നടന്നെന്ന് വരുത്തി കാശ് കീശയിലാക്കിയ വിരുതന്മാരും ഉണ്ട്. ഒരു കുടുംബയോഗത്തിന് വേണ്ടിവരുന്ന ചെലവിന് സ്ഥാനാര്‍ഥി നല്‍കിയത് 1500 രൂപയാണ്. വാഹനപ്രചാരണം തുടങ്ങിയപ്പോഴാണ് കൊയ്ത്ത് കൂടിയത്. ഒരുനേതാവിന് ഒരുവാഹനം. അത് എത്രമാത്രം ഓടിയെന്നതിന് നേതാവ് നല്‍കുന്ന കണക്കുപ്രകാരമാണ് പണം നല്‍കിയത്. എന്നാല്‍, ഒരുദിവസം പല വാഹനങ്ങള്‍ ഓടിയതിന്‍െറ രേഖകള്‍ കാണിച്ച് പണം വാങ്ങിയെന്നും അതുകണ്ട് ഞെട്ടിയ മറ്റൊരു നേതാവ് സത്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കുറച്ചുപണം തന്‍െറ പോക്കറ്റിലാക്കിയെന്നും പറയപ്പെടുന്നു. പ്രചാരണത്തിന്‍െറ അവസാനദിവസമായിരുന്നു നല്ല കൊയ്ത്ത്. ഇത്രയുംദിവസം പാടുപെട്ടതിന് തന്ന പണം പോരെന്നുപറഞ്ഞ് ഒരു പ്രമുഖനേതാവ് സ്ഥാനാര്‍ഥിയെ വിരട്ടി. ഇങ്ങനെ പോയാല്‍ ശരിയാകില്ളെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ലക്ഷത്തിലധികം രൂപ കൈക്കലാക്കി. എങ്ങനെയെങ്കിലും ജയിച്ചുകയറണമെന്ന ആഗ്രഹത്തില്‍ നേതാവിന്‍െറ ശകാരങ്ങള്‍പോലും സ്ഥാനാര്‍ഥിക്ക് കേള്‍ക്കേണ്ടി വന്നു. ചില നേതാക്കള്‍ സ്ഥാനാര്‍ഥിയെ ഓരോ വാഗ്ദാനങ്ങളും മോഹങ്ങളും നല്‍കി വലയിലാക്കി പണം എങ്ങനെ സ്വന്തമാക്കി എന്നത് കമ്മിറ്റികളില്‍പെട്ടവര്‍ പറയുമ്പോള്‍ മൂക്കത്ത് വിരല്‍വെക്കുകയാണ് അണികള്‍. കോണ്‍ഗ്രസ് ആലപ്പുഴ ബ്ളോക് ഭാരവാഹികളില്‍പെട്ട ചില പ്രധാനികളുടെ താല്‍പര്യങ്ങളാണ് രാഷ്ട്രീയവഞ്ചനയുടെ കഥകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.