ബെന്നി മൂഞ്ഞേലിയുടെ പരാജയം; തെറ്റയിലിനെതിരെ പ്രകടനം

അങ്കമാലി: ഇടതുസ്ഥാനാര്‍ഥി ബെന്നി മൂഞ്ഞേലിയുടെ പരാജയത്തിന് പിന്നില്‍ ജോസ് തെറ്റയിലാണെന്ന് ആരോപിച്ച് ജനതാദള്‍ പ്രവര്‍ത്തകര്‍ അങ്കമാലി ടൗണില്‍ തെറ്റയിലിനെതിരെ പ്രകടനം നടത്തി. തെറ്റയിലിന്‍െറ സഹോദരന്‍െറ നേതൃത്വത്തില്‍ പ്രകടനം തടയാനത്തെിയത് കൈയാങ്കളിയിലത്തെി. അങ്കമാലി മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ റോജി എം. ജോണ്‍ 9000ത്തില്‍പരം വോട്ടുകള്‍ക്കാണ് ബെന്നിയെ പരാജയപ്പെടുത്തിയത്. പാറക്കടവ് പഞ്ചായത്തിലൊഴികെ 14 ബൂത്തിലും റോജിയാണ് വ്യക്തമായ ഭൂരിപക്ഷം നേടിയത്. അതേസമയം, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വരെ മിക്ക പഞ്ചായത്തിലും ഇടതുമുന്നണി സ്ഥാനാര്‍ഥികളാണ് മുന്നിലത്തെിയത്. ബെന്നി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതല്‍ തെറ്റയില്‍ പിന്തിരിപ്പന്‍ സമീപനമാണ് സ്വീകരിച്ചതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് പലതവണ പാര്‍ട്ടി യോഗങ്ങളില്‍ ഉന്നയിച്ചിരുന്നെന്നും എന്നാല്‍, നടപടി സ്വീകരിച്ചില്ളെന്നുമാണ് പ്രവര്‍ത്തകരുടെ ആരോപണം. ടി.ബി ജങ്ഷനില്‍നിന്ന് പ്രവര്‍ത്തകര്‍ എല്‍.എഫ് ജങ്ഷനിലേക്കാണ് പ്രകടനം നടത്തിയത്. എല്‍.എഫ് ജങ്ഷനില്‍ തെറ്റയിലിന്‍െറ കോലം കത്തിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ തെറ്റയിലിന്‍െറ സഹോദരന്‍ ഡെന്നി തെറ്റയിലിന്‍െറ നേതൃത്വത്തില്‍ ഒരുവിഭാഗമത്തെി പ്രവര്‍ത്തകരെ തടഞ്ഞു. എന്നാല്‍, ഇതുസംബന്ധമായി ബെന്നി പ്രതികരിച്ചിട്ടില്ല. ജോസ് തെറ്റയില്‍ തെരഞ്ഞെടുപ്പുഫലം വന്നതുമുതല്‍ സ്ഥലത്തുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.