അങ്കമാലി: തുറവൂരിലെ വ്യാപാരിയെ കടപൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പൊലീസ് പിടിയില്‍. അങ്കമാലി പഴുവപൊങ്ങ് സ്വദേശി തമ്പുരാട്ടി സുരേഷ് എന്ന സുരേഷിനെയാണ് (42) അങ്കമാലി സി.ഐ എ.കെ. വിശ്വനാഥന്‍െറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 22ന് തുറവൂര്‍ ഉതുപ്പ്കവല പുന്നശ്ശേരി വീട്ടില്‍ തോമസിന്‍െറ മകന്‍ ജെയിനെയാണ് (34) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ജെയിന്‍ ഇപ്പോഴും അവശനിലയില്‍ ചികിത്സയിലാണ്. പ്രതി സുരേഷ് നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ജെയിനെ ആക്രമിച്ച സംഭവം പൊലീസ് അന്വേഷിക്കുന്നതിനിടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. അതിനിടെ കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആക്രമണക്കേസില്‍ പ്രതി കോടതിയില്‍ ഹാജരായി. ഈ വിവരമറിഞ്ഞ് അങ്കമാലി സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് പ്രതിയെ കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പ്രതിയെ തുറവൂര്‍ ജങ്ഷനിലും ഗുഢാലോചനാ കേന്ദ്രങ്ങളിലുമത്തെിച്ച് തെളിവെടുപ്പ് നടത്തി. കൂട്ടാളികളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.