അങ്കമാലി: 19കാരിയെ ലോഡ്ജിലത്തെിച്ച് പീഡിപ്പിച്ച കേസില്‍ കാമുകന്‍െറ സുഹൃത്തുക്കളായ രണ്ടുപേര്‍ പൊലീസ് പിടിയില്‍. പച്ചാളം പി.ജെ. ആന്‍റണി ഗ്രൗണ്ടിന് സമീപം ഇരട്ടക്കുളങ്ങര റോഡില്‍ പുല്ളേത്തുണ്ടിപറമ്പില്‍ സുരേഷ് (36), സൗത് ഇടപ്പള്ളി എളമക്കര പൊറ്റക്കുഴി പള്ളിക്ക് സമീപം കുമ്മനത്ത് വീട്ടില്‍ ഹൈജു ഫ്രെഡറിക് (36) എന്നിവരെയാണ് അങ്കമാലി സി.ഐ എ.കെ. വിശ്വനാഥന്‍െറ നേതൃത്വത്തിലെ സംഘം പിടികൂടിയത്. അങ്കമാലി സ്വദേശിനിയായ യുവതി ചാലക്കുടിയില്‍ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ്. സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയുണ്ടായി. അതിനുശേഷമാണ് കാമുകന്‍ ഇരുവര്‍ക്കും പെണ്‍കുട്ടിയെ കൈമാറിയതെന്നാണ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച കാമുകന്‍ കലൂരിലെ ലോഡ്ജില്‍ എത്തിച്ചതിനുശേഷം സുഹൃത്തുക്കള്‍ക്ക് കൈമാറി മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് യുവതി പീഡനം സംബന്ധിച്ച് പൊലീസിന് പരാതി നല്‍കിയത്. അതേസമയം, കാമുകനെക്കുറിച്ച് കൂടുതല്‍ വിവരം നല്‍കാന്‍ പൊലീസ് തയാറായില്ല. പിടിയിലായ പ്രതികളെ അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.