മൂവാറ്റുപുഴ: മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 16 മുതല്‍ നടക്കുന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ മേളയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.ഐ. മത്തേര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജോസഫ് വാഴക്കന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ്ചെയര്‍മാന്‍ പി.കെ. ബാബുരാജ്, എ. മുഹമ്മദ് ബഷീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം.എ. സഹീര്‍, ഉമാമത്ത് സലീം, പ്രമീള, ഗിരീഷ്കുമാര്‍, സീതി മുഹമ്മദ്, കൗണ്‍സിലര്‍മാരായ കെ.എ. അബ്ദുല്‍ സലാം, ഷൈലാ അബ്ദുല്ല, ബിനു മടേയ്ക്കല്‍, പി.വൈ. നൂറുദ്ദീന്‍, ജയ്സണ്‍ തോട്ടം, ജയകൃഷ്ണന്‍ നായര്‍, ഷാഹിന ബഷീര്‍, സുമിഷ നൗഷാദ്, ജോയി മാളിയേക്കല്‍, പായിപ്ര കൃഷ്ണന്‍, പി.പി. എല്‍ദോസ്, സജി ജോര്‍ജ്, ദിലീപ് കുമാര്‍, ക്ളബ് ഭാരവാഹികളായ ജെബി മാത്യു, എന്‍.കെ. രാജന്‍ ബാബു, അശോക് ആറ്റുവേലില്‍, റഫീക്ക് പൂക്കടശ്ശേരി, ഫഗത് പി. ഇസ്മയില്‍, പി.എം. അസീസ് എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴ ഫുട്ബാള്‍ ക്ളബ് പ്രസിഡന്‍റ് എല്‍ദോ ബാബു വട്ടക്കാവില്‍ സ്വാഗതവും സെക്രട്ടറി ഹനീഫ രണ്ടാര്‍ നന്ദിയും പറഞ്ഞു. മൂവാറ്റുപുഴ ഫുട്ബാള്‍ ക്ളബിന്‍െറ നേതൃത്വത്തിലാണ് ഫുട്ബാള്‍ മേള നടത്തുന്നത്. നോര്‍ക്ക ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ഇസ്മായില്‍ റാവുത്തര്‍ കക്കുറിഞ്ഞിയില്‍ ചെയര്‍മാനും ക്ളബ് പ്രസിഡന്‍റ് എല്‍ദോ ബാബു വട്ടക്കാവില്‍ വര്‍ക്കിങ് ചെയര്‍മാനും ക്ളബ് ജനറല്‍ സെക്രട്ടറി ഹനീഫ രണ്ടാര്‍ ജനറല്‍ കണ്‍വീനറുമായാണ് സംഘാടക സമിതി രൂപവത്കരിച്ചത്. സിബി ജയിംസാണ് ട്രഷറര്‍. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. ബാബു, കെ.എം.ഐ. മത്തേര്‍, ജോയിസ് ജോര്‍ജ് എം.പി, ജോസഫ് വാഴക്കന്‍ എം.എല്‍.എ, ഉഷാ ശശിധരന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളാണ്. മേയ് രണ്ടുവരെയാണ് കേരള പ്രീമിയര്‍ ലീഗ് നടക്കുക. ഇതിനൊപ്പം സംസ്ഥാന വനിതാ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.