മൂവാറ്റുപുഴ: ശിവരാത്രിയോടനുബന്ധിച്ച് മൂവാറ്റുപുഴ എക്സ്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വ്യാജമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. വ്യാജമദ്യവില്‍പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന റെയ്ഡില്‍ പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് ചത്ര സ്വദേശി പിന്‍റു മണ്ഡല്‍ (24) ആണ് പിടിയിലായത്. മൂവാറ്റുപുഴ മാര്‍ക്കറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. 21 ലിറ്റര്‍ വിദേശമദ്യവും അഞ്ച് ലിറ്റര്‍ വ്യാജമദ്യവും എക്സൈസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നഗരത്തിന്‍െറ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യവില്‍പന നടത്തുന്നത് അധികവും ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി എക്സ്സൈസ് ഇന്‍സ്പെക്ടര്‍ റോയ് കെ. വര്‍ഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.