കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ചീയപ്പാറക്ക് സമീപം ആറാം മൈലില്‍ സ്വകാര്യബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് 42ലേറെ പേര്‍ക്ക് പരിക്കേറ്റു. കരണം മറിഞ്ഞ ബസ് മരത്തില്‍ തങ്ങിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റവരില്‍ 34 പേരെ കോതമംഗലത്തെ വിവിധ ആശുപത്രികളിലും എട്ടുപേരെ അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12.45 ഓടെയായിരുന്നു അപകടം. കോതമംഗലം -ബൈസന്‍വാലി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘മരിയ’ ബസാണ് അപകടത്തില്‍പെട്ടത്. എതിരെവന്ന വാഹനത്തിന് സൈഡ് കൊടുക്കവേ തെന്നിമാറിയ ബസ് റോഡുവക്കിലെ മണ്ണിടിഞ്ഞ് കൊക്കയിലേക്ക് മറിയുകയായിരുന്നു. കോതമംഗലത്തേക്ക് വരുകയായിരുന്നു ബസ്. കോതമംഗലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍: നിഥിന്‍ (18) ബൈസന്‍വാലി, ജോയി (65) വെള്ളത്തൂവല്‍, ലൂയിസ് (35) മാലിപ്പാറ, കുമാരി (58) ബൈസണ്‍വാലി, ഗോപാലകൃഷ്ണന്‍ 66 ബൈസണ്‍വാലി , ത്രേസ്യക്കുട്ടി 62 വെള്ളത്തൂവല്‍, പാറുക്കുട്ടി 75 അടിമാലി, ബിന്ദു 45 മുരിക്കാശേരി, ഏലമ്മ 84 ഒഴുവക്കുഴിയില്‍, നീതു 24 തെളിക്കല്‍വെളിയച്ചാല്‍, ബാലന്‍ (50) മുട്ടുകാട്, സുജിത് (31) മുട്ടുകാട് , സുബ്രഹ്ണ്യന്‍ (52) മുട്ടുകാട്, അനുപമ (19) കമ്പിലൈന്‍, മായ (40) കമ്പിലൈന്‍, കമലാക്ഷി (60) പാലമറ്റം, എയ്ഞ്ചല്‍ (18), ഇടുക്കി, സാലി (51) മുരിക്കാശേരി, സഫിയ (26) പിടവൂര്‍, സാറാമ്മ (60) വാക്കിയപിള്ളില്‍ പാറത്തോട്, മെഹറിന്‍ (എട്ട്) പിടവൂര്‍, രാജു (46) റാന്നി, ഡൊമിനിക് (52), മീനു (21) മുട്ടുകാട് ശാലിനി (20) ബൈസന്‍വാലി, കുഞ്ഞപ്പന്‍ (65) പാലമറ്റം, ഷരീഫ് (30) കക്കയത്ത് പത്താം മൈല്‍, രാജ (21) മൂന്നാര്‍, വിനു (45) കൂനംപറമ്പില്‍, രാഹുല്‍, അനന്തു, ജസ്റ്റിന്‍, ജയിംസ്, ഷിബു, വര്‍ഗീസ്. ആരുടെയും പരിക്ക് ഗുരുതരമല്ല. കോതമംഗലത്ത് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 28 പേരില്‍ മുരിക്കാശേരി സ്വദേശിനി ചാലില്‍ ബിന്ദു രവി 45, പത്തനംതിട്ട സ്വദേശി നെടുമണ്ണില്‍ രാജു 46 എന്നിവരെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. ബസ് ഡ്രൈവര്‍ ചേലാട് കട്ടച്ചിറ ജിബിനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഹൈവേ പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അടിമാലി പൊലീസും റവന്യൂ, ആര്‍.ടി.ഒ അധികൃതരും സ്ഥലത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.