പിടികൂടി; മൂന്നുപേര്‍ക്കെതിരെ കേസ് പറവൂര്‍: ദേശീയപാതയോരങ്ങളിലും ജനവാസ മേഖലകളിലും രാത്രിയില്‍ കക്കൂസ് മാലിന്യം തള്ളുന്നതിന് ഉപയോഗിക്കുന്ന രണ്ടു ടാങ്കര്‍ ലോറികള്‍ പൊലീസ് പിടികൂടി. മാലിന്യം നിക്ഷേപിച്ച കുറ്റത്തിന് മട്ടാഞ്ചേരി ഈരവേലി വിമല ഭവന്‍ തൈപ്പറമ്പില്‍ അജ്മാന്‍ (24), ന്യൂറോസില്‍ സിയാദ് (30), ഗാലാസേട്ട് പറമ്പില്‍ സനോജ് (31) എന്നിവര്‍ക്കെതിരെ കേസെടുത്തു. പറവൂര്‍ സി.ഐ സി. പ്രേമാനന്ദകൃഷ്ണന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ടാങ്കര്‍ ലോറികള്‍ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ദേശീയപാത 17ല്‍ വള്ളുവള്ളി സ്കൂള്‍പടിക്ക് സമീപം കക്കൂസ് മാലിന്യം നിക്ഷേപിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. അമിതവേഗത്തില്‍ സഞ്ചരിക്കുന്ന ടാങ്കര്‍ ലോറികള്‍ പരിശോധിക്കുന്നതിനിടെയാണ് ലോറികള്‍ പിടികൂടിയത്. പിടിച്ചെടുത്ത ലോറിയുടെ മുന്‍വശത്ത് നമ്പര്‍ പ്ളേറ്റ് ഇല്ലാതെയാണ് ഓടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.