നിരവധി കുടുംബങ്ങള്‍ക്ക് മാലിന്യം കലര്‍ന്ന കുടിവെള്ളം

മട്ടാഞ്ചേരി: മാലിന്യംനിറഞ്ഞ ഓടയില്‍ സ്ഥിതിചെയ്യുന്ന ജല അതോറിറ്റിയുടെ പൊതുടാപ്പ് നാട്ടുകാരുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. പല തവണ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമില്ലാതായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കൂവപ്പാടം ശാന്തിനഗര്‍ കോളനിയിലെ പൊതുടാപ്പാണ് മാലിന്യംനിറഞ്ഞ ഓടയില്‍ സ്ഥിതിചെയ്യുന്നത്. മഴ പെയ്ത് കാനയില്‍ വെള്ളം നിറഞ്ഞാല്‍ ടാപ്പ് വെള്ളത്തിനടിയിലാകും. കാനയിലെ മാലിന്യങ്ങള്‍ ടാപ്പിലൂടെ കയറി ജല അതോറിറ്റി വിതരണംചെയ്യുന്ന കുടിവെള്ളത്തില്‍ കലരുന്ന സാഹചര്യമാണുള്ളത്. കോളനിയിലെ ഭൂരിഭാഗം വീടുകളിലെയും ഗാര്‍ഹിക കണക്ഷനും ഈ കുഴലിലൂടെയാണ് പോകുന്നത്. നാട്ടുകാര്‍ക്ക് മാലിന്യം കലര്‍ന്ന കുടിവെള്ളമാണ് ലഭിക്കുന്നതെന്നാണ് പരാതി. കഴിഞ്ഞ 10 വര്‍ഷമായി ഇവിടത്തെ പൊതു ടാപ്പിന്‍െറ അവസ്ഥ ഇതാണെങ്കിലും നന്നാക്കാന്‍ നടപടിയുണ്ടായിട്ടില്ല. കൗണ്‍സിലര്‍മാരോടും ജല അതോറിറ്റി അധികൃതരോടും പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ളെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പല വീട്ടുകാരും ഇപ്പോള്‍ വെള്ളം പണം കൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. മാലിന്യം കുടിവെള്ളത്തില്‍ കലരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍തന്നെ കുഴലിന് അടപ്പിട്ടിരിക്കുകയാണ്. ടാപ്പിന്‍െറ കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.