മട്ടാഞ്ചേരി: അപകടത്തെ തുടര്‍ന്ന് ഒമ്പത് ദിവസമായി മുടങ്ങി കിടക്കുന്ന ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറി സര്‍വിസ് പുനരാരംഭിക്കുന്നത് വൈകും. സര്‍വിസ് നടത്താനുള്ള ബോട്ടിന്‍െറ കാര്യത്തില്‍ വെള്ളിയാഴ്ചയേ തീരുമാനമാകുകയുള്ളൂവെന്നും ഞായറാഴ്ചയോടെ സര്‍വിസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മേയര്‍ ടോണി ചമ്മണി പറഞ്ഞു. ജങ്കാര്‍ സര്‍വിസ് ആരംഭിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അപകടത്തില്‍പ്പെട്ട ബോട്ട് ജെട്ടിയില്‍ കിടക്കുന്നതാണ് ഫെറി, ജങ്കാര്‍ സര്‍വിസ് ആരംഭിക്കുന്നതിന് തടസ്സമെന്നാണ് പറഞ്ഞിരുന്നത്. ഈ ബോട്ട് ഇന്നലെ നീക്കം ചെയ്തു. സര്‍വിസ് പുനരാരംഭിക്കുന്നത് നീണ്ടുപോകുന്നത് ഇരു കരയിലെയും നൂറ് കണക്കിനാളുകളെ വലക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.