മട്ടാഞ്ചേരി: രൂക്ഷമായ യാത്രാക്ളേശം അനുഭവപ്പെടുന്ന ഫോര്‍ട്ട് കൊച്ചി-എറണാകുളം റൂട്ടില്‍ സുരക്ഷയുടെ പേരില്‍ ജലഗതാഗത വകുപ്പിന്‍െറ ബോട്ട് സര്‍വിസുകള്‍ പരിമിതപ്പെടുത്താന്‍ നീക്കം. പഴക്കമുള്ള ബോട്ടുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തിന്‍െറ മറവിലാണ് സര്‍വിസ് പരിമിതപ്പെടുത്താന്‍ അധികൃതര്‍ ശ്രമം നടത്തുന്നത്. പഴയ മരബോട്ടുകള്‍ ഘട്ടം ഘട്ടമായി സ്റ്റീല്‍ ബോട്ടാക്കി മാറ്റാനും നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് എറണാകുളത്ത് തിരക്കേറിയ സമയത്ത് സ്പെഷല്‍ സര്‍വിസ് നടത്തിയിരുന്ന എ.88 എന്ന മരബോട്ട് വൈക്കത്തേക്ക് മാറ്റിയതായാണ് സൂചന. പകരം മറ്റ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുമില്ല. എസ്.36 എന്ന ബോട്ട് യന്ത്രത്തകരാറിനത്തെുടര്‍ന്ന് സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫോര്‍ട്ട്കൊച്ചി-എറണാകുളം റൂട്ടില്‍ രാവിലെ 7.45, 8.50, 9.35 സമയങ്ങളില്‍ സര്‍വിസ് ഉണ്ടായിരിക്കില്ലന്ന് കാണിച്ച് ബോട്ട് ജെട്ടിയില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് നൂറുകണക്കിന് യാത്രക്കാരാണ് വലയുന്നത്. അടിയന്തരമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുണമെന്ന് ആവശ്യപ്പെട്ട് പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷന്‍ സെക്രട്ടറി എസ്.പത്മനാഭമല്യ മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.