മട്ടാഞ്ചേരി: തിങ്കളാഴ്ച രാവിലത്തെ ആദ്യ ഷെഡ്യൂള്‍ സര്‍വിസ് നടത്താത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ ഫോര്‍ട്ടുകൊച്ചി വൈപ്പിന്‍ ജങ്കാര്‍ തടഞ്ഞു. തിങ്കളാഴ്ച രാവിലെ 6.20 ന് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് വൈപ്പിനിലേക്ക് സ്പെഷല്‍ ചാര്‍ജ് ഈടാക്കി നടത്തുന്ന സര്‍വിസാണ് നടത്താതിരുന്നത്. വൈപ്പിന്‍ കാളമുക്ക് ഹാര്‍ബറിലേക്ക് കച്ചവട സംബന്ധമായ കാര്യങ്ങള്‍ക്ക് പോകുന്നവരാണ് കൂടുതലായും ഈ സര്‍വിസിനെ ആശ്രയിക്കുന്നത്. എന്നാല്‍, ഇന്നലെ രാവിലെ ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് പുറപ്പെട്ട ജങ്കാറില്‍ യാത്രക്കാരെയും വാഹനങ്ങളെയും കയറ്റാതെ പോയതാണ് യാത്രക്കാരെ പ്രകോപിതരാക്കിയത്. ഇതോടെ മടങ്ങി ഫോര്‍ട്ട്കൊച്ചിയിലത്തെിയ ജങ്കാറില്‍നിന്ന് വാഹനങ്ങള്‍ ഇറക്കാനോ അകത്തേക്ക് കയറ്റുവാനോ യാത്രക്കാര്‍ തയാറായില്ല. പൊലീസ് സ്ഥലത്തത്തെിയെങ്കിലും യാത്രക്കാര്‍ പിന്മാറാന്‍ തയാറായില്ല. ഒടുവില്‍ നടത്തിപ്പുകാരത്തെി അടുത്ത ദിവസം മുതല്‍ കൃത്യമായി സര്‍വിസ് നടത്തുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് യാത്രക്കാര്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറിയത്. ഒരു മണിക്കൂറോളം സര്‍വിസ് തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.