കാക്കനാട്: ഇന്‍ഫോപാര്‍ക്ക് മേഖലയില്‍ സദാചാര പൊലീസ് ചമഞ്ഞ് പിടിച്ചുപറി നടത്തിയ പ്രതികള്‍ പിടിയില്‍. കാക്കനാട് നിലംപതിഞ്ഞിമുകള്‍ ഭാഗത്ത് കൊടുങ്ങല്ലൂര്‍ വീട്ടില്‍ ഷിജു (34), നിലംപതിഞ്ഞിമുകള്‍ തുരുത്തിക്കുന്നേല്‍ പ്രശാന്ത് (23) എന്നിവരാണ് പിടിയിലായത്. കുറച്ചുനാള്‍ മുമ്പ് ഇന്‍ഫോപാര്‍ക്കിലെ കമ്പനിയില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് ഹൈവേയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണുകള്‍ അപഹരിക്കുകയായിരുന്നു. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍നിന്ന് മൊബൈല്‍ ഫോണുകളും മോട്ടോര്‍ സൈക്ക്ളും പൊലീസ് കണ്ടെടുത്തു. കൂടുതല്‍ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. തൃക്കാക്കര അസി. പൊലീസ് കമീഷണ്‍ ബിജോ അലക്സാണ്ടറുടെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് സി.ഐ സാജന്‍ സേവ്യര്‍, എസ്.ഐ തൃദീപ് ചന്ദ്രന്‍, എ.ആര്‍. ഉത്തമന്‍, എ.എസ്.ഐ സജി, സീനിയര്‍ സി.പി.ഒ ബേബി, സജീഷ്, ഡി.പി.ഒമാരായ ജാബിര്‍, രഞ്ജിത്, അജയകുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.