കാഞ്ഞങ്ങാട്: ഫിഷറീസ് വകുപ്പിെൻറ ഉത്തരവുകളെ മറികടന്നും ജില്ലയുടെ തീരങ്ങളിൽ അനധികൃത മത്സ്യബന്ധനം സജീവം. അത്യാധുനിക ബോട്ടുകൾ ഉപയോഗിച്ച് സമീപ സംസ്ഥാനങ്ങളിൽനിന്നുള്ളവരടക്കമാണ് മത്സ്യബന്ധനം നടത്തുന്നത്. ഇത്തരത്തിൽ അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തിയ സംഭവത്തിൽ കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചോളം ബോട്ടുകളാണ് തീരദേശ പൊലീസിെൻറ സഹായത്തോടെ ഫിഷറീസ് വകുപ്പ് അധികൃതർ പിടിച്ചെടുത്തത്. ലൈറ്റുകൾ പ്രകാശിപ്പിച്ചും നിരോധിത വലകൾ ഉപയോഗിച്ചുമാണ് ഇത്തരത്തിൽ രണ്ടോ മൂന്നോ ബോട്ടുകളുടെ അകമ്പടിയോടെയുള്ള മത്സ്യബന്ധനം നടത്തുന്നത്.
ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കാണ് തിരിച്ചടിയാകുന്നത്. മത്സ്യങ്ങളെ വളരാൻ അനുവദിക്കാതെ കുഞ്ഞു മത്സ്യങ്ങളെേപാലും ലൈറ്റുകൾ തെളിയിച്ച് ഒരു പോയൻറിലെത്തിച്ച് മടിവല ഉപയോഗിച്ച് കോരിയെടുക്കുന്നതും മറ്റും ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുണ്ട്. ഇതൊന്നും വകവെക്കാതെയുള്ള മത്സ്യബന്ധനമാണ് ജില്ലയുടെ കടലിൽ നടക്കുന്നത്. ഇത്തരത്തിൽ കുഞ്ഞുമത്സ്യങ്ങളെ പിടിച്ച ഒരു ബോട്ട് വ്യാഴാഴ്ച കോസ്റ്റൽ പൊലീസിെൻറ സഹായത്തോടെ ഫിഷറീസ് വകുപ്പ് അധികൃതർ പിടിച്ചെടുത്തു.
കർണാടകയിൽനിന്നുള്ള മത്സ്യബന്ധന ബോട്ടുകളാണ് ഇത്തരത്തിൽ കൂടുതൽ അനധികൃത മത്സ്യബന്ധനം നടത്തുന്നത്. ഇവരെ പിടികൂടാനെത്തുന്ന തീരദേശ പൊലീസിനുനേരെ ഭീഷണിയും അക്രമവും നടത്താൻപോലും ഇക്കൂട്ടർ മടിക്കുന്നില്ലെന്നും തീരദേശ പൊലീസ് സേനാ അംഗം തന്നെ പറയുന്നു. ലൈറ്റ് ഫിഷിങ് കടലിലെ ആവാസ വ്യവസ്ഥയെപോലും ബാധിക്കുന്നതായി പഠനങ്ങൾതന്നെ തെളിയിച്ചിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മത്സ്യങ്ങളുടെ യഥാർഥ വളർച്ചക്ക് രാവും പകലും അനിവാര്യമാണ്. എന്നാൽ, ലൈറ്റ് ഫിഷിങ് നടത്തുന്നതിലൂടെ ഇതാണ് ഇല്ലാതാകുന്നത്. കൂടാതെ, ഇത്തരത്തിൽ അനധികൃത മത്സ്യബന്ധനം വ്യാപകമായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെതന്നെ ബാധിക്കുന്നതായും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.