കാസർകോട്: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ജനറൽ ആശുപത്രി റോഡ് തകർച്ചയിലേക്ക്. പൊടിശല്യവും രൂക്ഷമായി. 2019 ഒക്ടോബറിലാണ് തകർന്ന് കുണ്ടും കുഴിയുമായ റോഡ് ഏറെ നാളത്തെ മുറവിളിക്ക് ശേഷം കോൺക്രീറ്റ് ചെയ്തത്. ആശുപത്രിയുടെ കവാടം മുതൽ ആശുപത്രി പരിസരം വരെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് ചെയ്തത്. ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിശല്യം രൂക്ഷമായിരുന്നു.
റോഡിന് മുകളിൽ വിതറിയ ജില്ലി പൊടിയാണ് ഇതിന് കാരണമെന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രവൃത്തി കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോഴും റോഡിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിശല്യം ഉണ്ടാവുന്നു. ഇത് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും സെക്യൂരിറ്റി ജീവനക്കാർക്കും വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. വായും മൂക്കും പൊത്തി വേണം പോകാൻ. കുടാതെ പല സ്ഥലങ്ങളിലും കോൺക്രീറ്റ് ഇളകിത്തുടങ്ങി. ജോലി ആരംഭിച്ചപ്പോൾ തന്നെ പലരും ക്രമക്കേട്ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും അധികൃതർ മുഖവിലക്കെടുത്തില്ലെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.