??????????? ?????????????????????? ????? ????

ഓർച്ച റോഡ് പുഴയെടുക്കാൻ കാത്തിരിക്കുന്നു

നീലേശ്വരം: നഗരസഭ അധികൃതർ ഇനിയും അടിയന്തരനടപടിയെടുത്തില്ലെങ്കിൽ ഓർച്ച എന്ന നാട് തന്നെ ഇല്ലാതാകും. ഓർച്ച പുഴയോട് ചേർന്നു പോകുന്ന റോഡ് പുഴയിലേക്ക് താഴ്ന്നുപോകാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. റോഡിെൻറ ഒരുഭാഗം പുഴയിലേക്കുള്ള താഴ്ചമൂലം തകർന്നുകിടക്കുകയാണ്. റോഡ് പുഴയിലേക്ക് തകർന്നാൽ ഓർച്ച നാട് മുഴുവൻ പുഴയെടുക്കും. കോട്ടപ്പുറം പുഴയുടെയും ഓർച്ച പുഴയുടെയും മധ്യഭാഗത്തുള്ള അമ്പതോളം കുടുംബങ്ങളാണ് ഇപ്പോൾ ഭീതിയിൽ കഴിയുന്നത്.ഓരോ ദിവസവും കഴിയുന്തോറും റോഡ് പുഴയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്.

കടിഞ്ഞിമൂല പുറത്തേെക്കെ, തൈക്കടപ്പുറം, അഴിത്തല ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഉപകരിക്കുന്ന റോഡാണിത്. ബസ് സർവിസും മറ്റു വാഹനങ്ങളും കടന്നുപോകുന്നത് ഈ അപകടഭീഷണിയുയർത്തുന്ന റോഡിൽകൂടിയാണ്. നാട്ടുകാർ നഗരസഭ അധികൃതരെ അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ എം. രാജഗോപാലൻ എം.എൽ.എ, ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ എന്നിവർ സ്ഥലം സന്ദർശിച്ച് നടപടികളെടുക്കുമെന്ന് പറഞ്ഞെങ്കിലും എങ്ങുമെത്തിയില്ല. തകർന്ന കരഭിത്തി കെട്ടി റോഡ് ഉയർത്തിയാൽ മാത്രമേ പുഴയിലേക്ക് താഴുന്ന ഓർച്ച റോഡിനെ രക്ഷിക്കാൻ കഴിയുകയുള്ളൂ.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.