മംഗളൂരു: കഞ്ചാവ് വലിക്കാന്‍ വിസമ്മതിച്ച ദലിത് സഹോദരങ്ങളെ മര്‍ദിച്ചതായി പരാതി. ബണ്ട്വാള്‍ മാരിപ്പള്ളയില് മെര്മജലു ഗവ. സ്കൂള്‍ പരിസരത്തെ സാമന്ത് (16), സുശാന്ത്(13) എന്നിവരാണ് അക്രമത്തിനിരയായത്. ഇരുവരും മെര്മജലു ഹോളിഫാമിലി സ്കൂള്‍ വിദ്യാര്‍ഥികളാണ്. ഇരുവരും സ്കൂള്‍ മൈതാനത്ത് കളിക്കുന്നതിനിടെ പരിസരത്ത് കഞ്ചാവ് വലിക്കുകയായിരുന്ന അഞ്ചംഗസംഘം അരികിലേക്ക് വിളിച്ച് ബീഡി വലിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വഴങ്ങാത്തപ്പോഴായിരുന്നു മര്‍ദനം. വളരെ പ്രയാസപ്പെട്ട് ഇഴഞ്ഞാണ് മക്കള്‍ വീട്ടിലെത്തിയതെന്ന് മാതാവ് സുജാത പറഞ്ഞു. കെളഗിനയിലെ ശരണ്‍, കുമുദേലുവിലെ റോഷന്, അവിനാഷ്, ചരണ്‍, രാജേഷ് എന്നിവരാണ് ആക്രമിച്ചതെന്ന് മംഗളൂരു റൂറല്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. കഞ്ചാവ് വില്പന നടത്തിയ കേസില്‍ തടവ് ശിക്ഷയനുഭവിക്കുകയായിരുന്ന അഞ്ച് പേരും ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.